Tuesday, February 9, 2010

നേര്‍ത്ത വിലാപങ്ങള്‍

ഒരു കണക്കിനു നിങ്ങളീ ചുണ്ടുകളില്‍ വിഷം പുരട്ടിയതു നന്നായി
ചുരത്താത്ത നെഞ്ചിനുള്ളില്‍ ആ കരച്ചിലുണ്ടാകില്ലല്ലോ ...
നിങ്ങളെന്റെ കുട്ടികള്‍ക്കുള്ള പൂന്തോട്ടങ്ങളില്‍ മുള്ളു പാകിയതന്തേ... ?
ആ ചോരയിലെങ്കിലും നിങ്ങള്‍ കളങ്കികതമാക്കാതിരുന്നുകൂടെ ...
ഈ കാതില്‍ വന്നു ചേക്കേറാനുള്ള താരാട്ടു ശീലുകളെവിടെ ,
ഈ ചെറുപ്രായത്തിലെങ്ങിനെ ഇവരുറങ്ങും , ചുറ്റും യൂദ്ധകാഹളമല്ലെ ?
ഇവരുടെ ആശ്വാസത്തിനായി ഞാന്‍ നട്ട വൃക്ഷലതാദികളെവിടെ...
കാണുന്നില്ലല്ലോ ഒരു പച്ചപ്പുപോലും ,
ഈ പൈതങ്ങളുടെ പാച്ചോറില്‍ നിങ്ങള്‍ കാളകൂടം കലക്കി ,
കൂട്ടരേ ഇവരുടെ ഒച്ച നിങ്ങള്‍ അടക്കരുതേ....
നിങ്ങള്‍ വിറ്റഴിച്ചുവോ , തേനൂറും ആ പാലരുവികള്‍
ആ മുഖങ്ങളില്‍ ഒരു തണുത്ത സ്പര്‍ശത്തിനായി ഇനിയെന്തു ചെയ്യും...
മധ്യാഹ്നമായില്ലേ ...നാലുമണിപ്പൂവുകള്‍ വിടരാത്തതെന്തേ..
അതോ അസ്തമയമായോ...ഇല്ല എങ്കിലും
ഏറെയില്ല ചക്രവാളത്തിലേക്ക് ....
ശരിയാണ് , എന്റെ ബാല്യത്തില്‍ ഞാനെറിഞ്ഞ് കല്ലുകള്‍
ഈ തീരത്തില്‍ ഞാന്‍ കണ്ടുവല്ലോ , യാത്ര തീരാറായി.
ഇവര്‍ക്കായി , കരയാനായി എനിക്കു തുള്ളി കണ്ണുനീരുപോലുമില്ല...
ഈ രാത്രികൂടെ ഞാനിവര്‍ക്കു കാവലാകട്ടെ...
നക്ഷത്രങ്ങളേ കണ്ണടക്കുക ,
ഈ ശാന്തതയെ നീ അലോസരപ്പെടുത്തീടല്ലേ...
നാളത്തെ , എനിക്കു പറയാനായി കഴിയാത്ത , പ്രഭാതത്തിലേക്ക്
കണ്ണുതുറക്കുന്നതിനു മുമ്പായി , ഇത്തിരി
ഇവരൊന്നു കണ്ണടച്ചോട്ടെ....

1 comment:

Anonymous said...

I didn't understood anything.. What was you trying to convey..